ശരീഅത്തിന് വിരുദ്ധമായ നാട്ടാചാരങ്ങളുടെ വിധി

ഫ‍ദ്‍ലുൽ ഹഖ് ഉമരി ആമയൂർ

Last Update 2023 August 08, 21 Muharram, 1445 AH

ചോദ്യം:രണ്ട് ഗ്രാമങ്ങൾക്കിടയിൽ മരണപ്പെട്ട ആളുടെ കുടുംബത്തിലെ ചില ആളുകൾക്കിടയിൽ ജനാസയുടെ വിഷയത്തിലും തഅ്‌സിയതിന്‍റെ (മരണവീട്ടുകാരെ ആശ്വാസിപ്പിക്കുന്ന) വിഷയത്തിലും ചില പതിവ് സമ്പ്രദായങ്ങളുണ്ട്. കാറിൽ ഒരു മണിക്കൂർ നേരത്തെ യാത്രയാണ് ഈ രണ്ടു ഗ്രാമങ്ങൾക്കിടയിലുള്ളത്. രണ്ട് ഗ്രാമക്കാരും മുഴുവനായും മുസ്‌ലിംകളാണ്. വൈവാഹിക ബന്ധം, സ്നേഹ ബന്ധം, തറവാട് ബന്ധം തുടങ്ങി പല കാരണങ്ങളാലും രണ്ടു ഗ്രാമക്കാരും പരസ്പര കുടുംബ ബന്ധങ്ങൾ ചേർത്ത് കൊണ്ടിരിക്കുന്നു. ആളുകളാകട്ടെ അധികവും ഹനഫീ മദ്ഹബുകാരാണ്. ജനാസയുടെ അടുക്കൽ ഹാജറാവുകയോ ഒരു ഗ്രാമത്തിൽ നിന്നും അടുത്ത ഗ്രാമത്തിലേക്ക് തഅ്‌സിയതിന് വേണ്ടി പോകുകയോ ചെയ്താൽ വളരെ പെട്ടെന്ന് തങ്ങളുടെ ഗ്രാമത്തിലേക്ക് അവർ തിരിച്ചു പോകും. തങ്ങളുടെ കുടുംബങ്ങളുടെ അടുക്കൽ പോലും ഇരുന്നു കൊണ്ട് (മരണവീട്ടിൽ ഒഴികെ) അൽപം പോലും സമയം വൈകിപിക്കുകയില്ല എന്നതാണ് അവരുടെ നാട്ടാചാരം (ആദത്). രക്തബന്ധമുളള ആളുകളുടെ വീട്ടിൽ പോലും കയറിയിരിക്കുകയില്ല. മരണവേളയിൽ സൽക്കാരത്തിനൊ സന്ദർശനത്തിനോ വേണ്ടി സമയം വൈകിപ്പോകൽ അനുവദനീയമല്ല എന്നാണ് അവരുടെ ന്യായം. ഈ സമ്പ്രദായത്തിന് ദീനിൽ വല്ല അടിസ്ഥാനവുമുണ്ടോ.? വിശദമായ മറുപടി പ്രതീക്ഷിക്കുന്നു. കാരണം പല നാട്ടാചാരങ്ങളും പല പ്രയാസങ്ങളിലേക്കും ഒറ്റപ്പെടലുകളിലേക്കും സാമൂഹികമായ ചില പോരായ്മകളിലെക്കും എത്തിക്കാറുണ്ട്.

ഉത്തരം: സർവ്വ സ്തുതിയും അല്ലാഹുവിന്.

ചോദ്യത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ളത് പോലെ ഒരു ആചാരത്തെക്കുറിച്ച് സൂചിപ്പിക്കുന്ന ഒന്നും തന്നെ ചൊവ്വായ ഈ മതത്തിൽ (ഇസ്‍ലാമില്‍) ഇല്ല. ഇത് മതത്തിലേക്ക് ചേർക്കാതെ അവരുടെ ജീവിതത്തിൽ പതിവ് സമ്പ്രദായം പോലെ സ്വീകരിച്ച ഒന്നാണെന്നാണ് തോന്നുന്നത്. അതു പോലെ തന്നെ അവരുടെ വ്യക്തിപരവും സാമൂഹികവുമായ കാര്യമായിട്ടാണ് മനസ്സിലാകുന്നത്.

ഏതായാലും പരിശുദ്ധ മതത്തിൽ ഇങ്ങനെ ഒരു സമ്പ്രദായം വന്നിട്ടില്ലാത്തതിനാൽ മാറ്റം വരുത്തപ്പെടാത്ത ഒരു പരിപാവന നിയമമായി ജനങ്ങൾ ഇതിനെ സ്വീകരിക്കുന്നത് ശരിയല്ല. -പ്രത്യേകിച്ചും ചോദ്യത്തിൽ പറഞ്ഞതു പോലെ മരണ വീട്ടിൽ സൽകാരം നടക്കുന്നില്ലല്ലോ. അതാകട്ടെ നിരോധിക്കപ്പെട്ടതുമാണ്-.

ഈ ആചാരം ശരിയല്ല എന്ന് പറയാനുള്ള കാരണം ചെറിയ തോതിലെങ്കിലും കുടുംബ ബന്ധം ചേർക്കുന്നതിലും കുടുംബങ്ങളെയും സഹോദരങ്ങളെയും സന്ദർശിക്കുന്നതിലും പോരായ്മ വരുന്നുണ്ട്. ഈ ഒരു പോരായ്മ കാണിക്കാനുള്ള അംഗീകാര യോഗ്യമായ കാരണം പോലും അവിടെ ഇല്ല. പ്രത്യേകിച്ചും തങ്ങളുടെ നാട്ടിൽ എത്തിച്ചേരുകയും എന്നിട്ട് സന്ദർശനത്തിന് വരാതിരിക്കുകയും ചെയ്യുമ്പോൾ കുടുംബക്കാരുടെ ഭാഗത്ത് നിന്നും ആക്ഷേപത്തിന് കാരണമാകും. ഹൃദയങ്ങൾ അകലുവാനും തെറ്റുദ്ധാരണകൾക്കും അത് കാരണമാകും. മതനിയമങ്ങളോട് എതിരാകുന്നതും മതത്തിന്‍റെ പൊതു ലക്ഷ്യങ്ങൾക്ക് എതിരാകുന്നതും മതനിയമങ്ങൾ പാലിക്കുന്നതിൽ ന്യൂനതയിലേക്ക് എത്തിക്കുന്നതുമായ നാട്ടു സമ്പ്രദായങ്ങളും അന്ധമായ അനുകരണങ്ങളും വ്യക്തമായ തെറ്റാണ്. അത്തരം ആചാരങ്ങൾ പിഴുതെറിയാനും മാറ്റം വരുത്താനും ശ്രമിക്കൽ നിർബന്ധമാണ്. അൽപം യുക്തിയും മൃദുലതയും ആവശ്യമുള്ള മേഖലയാണിത്.

ശൈഖ് സഅ്ദി (റഹിമഹുല്ലാഹ്) പറയുന്നു:

الأصل في العادات الإباحة إلا ما ورد عن الشارع تحريمه

"അല്ലാഹു നിഷിദ്ധമാക്കിയതല്ലാത്തതെല്ലാം അനുവദനീയമാണ് എന്നതാണ് നാട്ടു സമ്പ്രദായങ്ങളുടെ അടിസ്ഥാനം. (رسالة في أصول الفقه)

ശൈഖ് ഇബ്നുബാസ് (റഹിമഹുല്ലാഹ്) പറയുന്നു:

الواجب على كل مسلم أن لا يعتمد على العادات ، بل يجب عرضها على الشرع المطهر ، فما أقره منها جاز فعله ، وما لا فلا ، وليس اعتياد الناس للشيء دليلا على حله ، فجميع العادات التي اعتادها الناس في بلادهم أو في قبائلهم يجب عرضها على كتاب الله وسنة رسوله عليه الصلاة والسلام ، فما أباح الله ورسوله فهو مباح ، وما نهى الله عنه وجب تركه وإن كان عادة للناس

"നാട്ടുനടപ്പുകള്‍ അവലംബിക്കാതിരിക്കൽ ഓരോ മുസ്‌ലിമിനും നിർബന്ധമാണ്. മറിച്ച് അതിനെ പരിശുദ്ധമായ മത നിയമത്തോട് തട്ടിച്ചു നോക്കണം. മതം അനുവദിച്ചതാണെങ്കിൽ ചെയ്യാം. അല്ലാത്തപക്ഷം ഒഴിവാക്കണം. ജനങ്ങൾ ഒരു കാര്യം പതിവാക്കി എന്നത് അത് അനുവദനീയമാണ് എന്നതിന് തെളിവല്ല. അതു കൊണ്ട് ജനങ്ങൾ തങ്ങളുടെ നാടുകളിലും ഗോത്രങ്ങളിലും പതിവാക്കിയിട്ടുള്ള ആചാരങ്ങളെ ഖുർആനും സുന്നത്തുമായി തട്ടിച്ചു നോക്കണം. അപ്പോൾ അല്ലാഹു അനുവദനീയമാക്കിയത് അനുവദനീയവും അല്ലാഹു നിഷിദ്ധമാക്കിയത് ഉപേക്ഷിക്കൽ നിർബന്ധവുമാണ്. ജനങ്ങൾ അത് പതിവാക്കിയിട്ടുണ്ടെങ്കിലും ശരി. (مجموع الفتاوى (6/510))

ശൈഖ് ഇബ്നു ഉസൈമീൻ (റഹിമഹുല്ലാഹ്) പറയുന്നു:

العادات لا تجعل غير المشروع مشروعاً ؛ لقوله تعالى : ( وَلَيْسَ الْبِرُّ بِأَنْ تَأْتُوْاْ الْبُيُوتَ مِن ظُهُورِهَا ) مع أنهم اعتادوه واعتقدوه من البر ؛ فمن اعتاد شيئاً يعتقده براً عُرِض على شريعة الله.

"മത നിയമമല്ലാത്ത സമ്പ്രദായങ്ങളെ മതനിയമമാക്കരുത്. അല്ലാഹു പറയുന്നു: "നിങ്ങള്‍ വീടുകളിലേക്ക് പിന്‍വശങ്ങളിലൂടെ ചെല്ലുന്നതിലല്ല പുണ്യം കുടികൊള്ളുന്നത്‌. പ്രത്യുത, ദോഷബാധയെ കാത്തുസൂക്ഷിച്ചവനത്രെ പുണ്യവാന്‍. നിങ്ങള്‍ വീടുകളില്‍ അവയുടെ വാതിലുകളിലൂടെ പ്രവേശിക്കുക". ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുകയും കുഴപ്പങ്ങളിലേക്കും ഭിന്നതകളിലേക്കും എത്തിക്കുന്നതുമായ നാട്ടു സമ്പ്രദായങ്ങളെ ആക്ഷേപാർഹമായ അതിരു കവിയലായിക്കൊണ്ടാണ് ചില പണ്ഡിതന്മാർ എണ്ണിയിട്ടുള്ളത്. മാത്രവുമല്ല മതം നിരോധിച്ചിട്ടുള്ള ജാഢ കൂടിയാണത്. (تفسير سورة البقرة )

عن عبدالله بن مسعود رضي الله عنه قال رسول الله صلى الله عليه وسلم : هَلَكَ المُتَنَطِّعُونَ . قالها ثلاثا - رواه مسلم (2670)

"ഇബ്നു മസ്‌ഊദ് (റളിയല്ലാഹു അന്‍ഹു)വിൽ നിന്നും നിവേദനം; നബി (സല്ലല്ലാഹു അലൈഹവിസല്ലം) പറഞ്ഞിരിക്കുന്നു: മുതനത്തിഉകൾ നശിച്ചിരിക്കുന്നു. ഇത് മൂന്ന് തവണ നബി (സ) ആവർത്തിച്ചു." (മുസ്‍ലിം 2670)

ഇമാം നവവി (റഹിമഹുല്ലാഹ്) പറയുന്നു:

المتعمقون الغالون المجاوزون الحدود في أقوالهم وأفعالهم .

"വാക്കിലും പ്രവൃത്തിയിലും ഇസ്‌ലാം നിശ്ചയിച്ച പരിധി വിട്ട് അതിരു കവിഞ്ഞ് പോകുന്നവനാണ് മുതനത്തിഅ്‌ എന്ന് പറയുന്നത്". (شرح مسلم: 16/220).

മജ്മൂഉൽ ഫതാവയിൽ (7/7) ഇബ്നു ഉസൈമീൻ (റഹിമഹുല്ലാഹ്) അതിരു കവിയലിന്‍റെ (الغلو) ഇനങ്ങളെക്കുറിച്ച് പറയുന്നേടത്ത് ഇപ്രകാരം പറയുന്നു:

الغلو في العادات : وهو التشدد في التمسك بالعادات القديمة وعدم التحول إلى ما هو خير منها . أما إن كانت العادات متساوية في المصالح فإن كون الإنسان يبقى على ما هو عليه خير من تلقي العادات الوافدة - مجموع الفتاوى (7/7(

"നാട്ടാചാരങ്ങളിലെ അതിരു കവിയൽ. പഴയ സമ്പ്രദായങ്ങളെ മുറുകെപ്പിടിക്കലും അതിനേക്കാൾ നല്ലതിലേക്ക് മാറാതിരിക്കലുമാണത്. എന്നാൽ നിലവിലുള്ള ഒരു ആചാരവും മാറാൻ പോകുന്ന ആചാരവും നന്മയിൽ തുല്യമാണ് എങ്കിൽ പുതിയ ആചാരങ്ങളെ സ്വീകരിക്കുന്നതിനേക്കാൾ നല്ലത് നിലവിലുള്ള ആചാരങ്ങളിൽ തന്നെ തുടരലാണ്.

والله أعلم .

അവലംബം: islamqa

0
0
0
s2sdefault

തർബിയ : മറ്റു ലേഖനങ്ങൾ