യേശുവിനുശേഷം അനുയായികള്‍ സുവിശേഷങ്ങൾ എഴുതി; മുഹമ്മദ് ﷺ നു ശേഷം അനുയായികൾ ഖുർആൻ എഴുതി; ഇവ തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ?

തയ്യാറാക്കിയത്: എം.എം. അക്ബര്‍

Last Update: 17 April 2020

വളരെ വലിയ വ്യത്യാസങ്ങളുണ്ട്. അവ ഇങ്ങനെ ക്രോഡീകരിക്കാം.

1. യേശു 'സുവിശേഷം' പ്രസംഗിച്ചു ( മാർക്കോസ് 1:14,15, 8:35, 14:9, 10:29 മത്തായി 4:23) വെന്ന് ബൈബിളിൽ പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ കാലത്ത് 'സുവിശേഷം' ഏതെങ്കിലും രൂപത്തിൽ രേഖപ്പെടുത്തപ്പെട്ടിരുന്നതായി യാതൊരു തെളിവുമില്ല. ഖുർആനാകട്ടെ മുഹമ്മദ് ﷺ ന്‍റെ കാലത്തു തന്നെ രേഖപ്പെടുത്തപ്പെട്ടിരുന്നു. വ്യത്യസ്ത ഏടുകളിലായി.

2. യേശു പ്രസംഗിച്ച 'സുവിശേഷം' അദ്ദേഹത്തിന്റെ സമകാലികരിൽ ആരെങ്കിലും പദാനുപദം മനഃപാഠമാക്കി വെച്ചിരുന്നില്ല. ഖുർആൻ മനഃപാഠമാക്കിയ നൂറുകണക്കിന് അനുചരന്മാരുണ്ടായിരുന്നു.

3. മത്തായിയോ, മാർക്കോസോ, ലൂക്കോസോ, യോഹന്നാനോ എഴുതിയത് യേശു പ്രസംഗിച്ച സുവിശേഷമല്ല. യേശുവിന്റെ ജീവിതത്തെക്കുറിച്ച് തങ്ങൾ അറിഞ്ഞ കാര്യങ്ങളാണ് (ലൂക്കോസ് 1:1-4 ) ഖുർആൻ മുഹമ്മദ് ﷺ ന്റെ ജീവചരിത്രമല്ല, അദ്ദേഹത്തിന് പടച്ച തമ്പുരാൻ അവതരിപ്പിച്ച വേദഗ്രന്ഥമാണ്.

4. സമൂഹത്തിന്റെ പ്രതിനിധിയായ ഖലീഫ ഉത്തരവാദപ്പെടുത്തിയതനുസരിച്ച് സൂക്ഷ്മമായി പരിശോധിച്ചു കൊണ്ടാണ് ഖുർആൻ സമാഹാരണം നടന്നത്. സമാഹർത്താവായിരുന്ന സൈദുബ്നു സാബിത്തിന്റെ വാക്കുകളിൽ പ്രസ്തുത സമാഹാരണത്തിന്റെ സൂക്ഷ്മത വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. "ഏതെങ്കിലുമൊരു പർവ്വതത്തെ അതിന്റെ സ്ഥാനത്തു നിന്ന് മാറ്റാനാണ് അബൂബക്കർ എന്നോട് ആവശ്യപ്പെട്ടിരുന്നതെങ്കിൽ അതായിരുന്നു എനിക്ക് ഇതിനേക്കാൾ നിസ്സാരം". സുവിശേഷങ്ങളാവട്ടെ, ഓരോരുത്തർ തങ്ങളുടെ ഇച്ഛപ്രകാരം രചിച്ച ഗ്രന്ഥങ്ങളാണ്. അവരുടെ ലക്ഷ്യമാകട്ടെ, തങ്ങളുടെ മുന്നിലുള്ള സമൂഹത്തിന് ക്രിസ്തുവിനെ പരിചയപ്പെടുത്തുക മാത്രമായിരുന്നു. (Raymond E. Brown: Responses to 101 Questions on the Bible, Page 57-58)

5. യേശുവിന് ശേഷം അഞ്ചു പതിറ്റാണ്ടെങ്കിലും കഴിഞ്ഞാണ് സുവിശേഷങ്ങൾ എഴുതപ്പെട്ടത്. ഹിജ്റ പന്ത്രണ്ടാം വർഷത്തിലാണ് - പ്രവാചക നിര്യാണത്തിന് രണ്ടു വർഷങ്ങൾക്കു ശേഷം - ഖുർആൻ സമാഹരണത്തിനു തുടക്കം കുറിക്കപ്പെട്ടത്.

6. യേശുവിന്റെ ശിഷ്യന്മാരല്ല സുവിശേഷങ്ങൾ രചിച്ചിട്ടുള്ളത്. മുഹമ്മദ് ﷺന്റെ ശിഷ്യന്മാരാണ് ഖുർആൻ സമാഹരിച്ചത്.

7. സുവിശേഷങ്ങളുടെ രചനക്ക് ആധാരം യേശുവിനെ സംബന്ധിച്ച കേട്ടുകേൾവികൾ മാത്രമായിരുന്നു. ഖുർആൻ ക്രോഡീകരണത്തിന് പ്രവാചകൻ ﷺ തന്നെ പറഞ്ഞു കൊടുത്ത് എഴുതിപ്പിടിപ്പിച്ച ഏടുകളും പ്രവാചകനിൽ നിന്ന് നേരിട്ട് ഖുർആൻ കേട്ടു മനഃപാഠമാക്കിയ നൂറുകണക്കിന് അനുചരന്മാരുമായിരുന്നു അവലംബം.

0
0
0
s2sdefault

ദഅ്‌വ : മറ്റു ലേഖനങ്ങൾ